Breaking News

ഇടിമിന്നൽ: നീലേശ്വരത്തും ബങ്കളത്തും നാശനഷ്ടം

തിങ്കളാഴ്ച രാത്രിയുണ്ടായ ഇടിമിന്നലിൽ നീലേശ്വരത്ത് വ്യാപക നാശനഷ്ടം രണ്ടു വീടുകളിലെ വയറിങ്ങുകൾ കത്തി നശിച്ചു.  
വീട്ടുകാർ അത്ഭുതകരമായാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. സിപിഐ നേതാവ് ബങ്കളം കുഞ്ഞികൃഷ്ണന്റെ സഹോദരി ബങ്കളം കീലത്ത് ഗിരിജയുടെ വീടിൻ്റെ ചുമരിൽ വിള്ളലുണ്ടായി. വീട്ടിനകത്തെ ടൈൽസും പ്ലാസ്റ്റിക്ക് സ്റ്റുളും വൈദ്യുത ഉപകരണങ്ങളും പൊട്ടിത്തെറിച്ചു. 
വൈദ്യുത മീറ്റർ തകർന്നു. പറമ്പിലെ കൂറ്റൻ തെങ്ങ് രണ്ടായി പിളർന്നു. വൈദ്യുത മീറ്റർ, സ്വിച്ച്ബോർഡുകൾ എന്നിവ പൊട്ടിത്തെറിച്ചു. മുറിക്കകത്ത് ഉറങ്ങുകയായിരുന്ന ഗിരിജ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
നീലേശ്വരം ഐ ലവ് ഒപ്റ്റിക്കൽസ് ഉടമ
പടിഞ്ഞാറ്റംകൊഴുവലിലെ കെ.എം തുളസി ദാസിൻ്റെ വീട്ടിലും ഇടിമിന്നൽ നാശം വരുത്തി. ഇൻവേർട്ടർ, ഫാനുകൾ, ടാബ് എന്നിവ പൂർണ്ണമായും നശിച്ചു. വീടിൻ്റെ സീലിംഗ് അടർന്നു വീണു. അയൽവാസികളായ കേശവൻ നായർ വിജയരാഘവൻ എന്നിവരുടെ വീടുകളിലും നാശനഷ്ടം ഉണ്ടായി.

No comments